കൊളറാഡോ: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് അമേരിക്കിയിലും സ്ഥിരീകരിച്ചു. കൊളറാഡോയില്‍ നിന്നുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച വ്യക്തി സമീപ കാലത്ത് യാത്രകളൊന്നും ചെയ്തിട്ടില്ലെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
20 വയസ്സ് പ്രായമുള്ള യുവാവിലാണ് രോഗം കണ്ടെത്തിയത്. ഇയാള്‍ അടുത്തൊന്നും വിദേശയാത്ര നടത്തിയിട്ടില്ല. ബ്രിട്ടണിലാണ് വൈറസ് വകഭേദം ആദ്യമായി കണ്ടെത്തിയത്. അതിനാല്‍ ബ്രിട്ടണുമായി യാത്രാ പശ്ചാത്തലമുള്ള വ്യക്തികളെ മാത്രമായിരുന്നു ഇതുവരെ രോഗ ബാധിതരായി സംശയിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടണുമായി നേരിട്ട് ബന്ധപ്പെടാത്ത വ്യക്തിയാണ് അമേരിക്കയില്‍ ഇപ്പോള്‍ രോഗ ബാധിതനായിരിക്കുന്നത്.
ലോകത്ത് കോവിഡ് ഏറ്റവുമധികം ആഘാതമേല്‍പ്പിച്ച രാജ്യമാണ് അമേരിക്ക. ഇപ്പോഴും അമേരിക്കയില്‍ രോഗബാധയെ പിടിച്ചുകെട്ടാന്‍ പാടുപെടുന്ന അവസ്ഥയാണ്. പുതിയ വൈറസിന് രോഗവ്യാപന ശേഷി 70 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം അമേരിക്കയില്‍ രണ്ടാമത് ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. വൈറസ് പടരുന്നത് തടയാന്‍ അമേരിക്കയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ആദ്യം സ്ഥിരീകരിച്ച ബ്രിട്ടണിലേക്കുള്ള വിമാന യാത്ര നിരോധിച്ചിരുന്നു.
ഇന്ത്യയില്‍ നിലവില്‍ 20 പേരില്‍ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബ്രിട്ടണിലേക്കുള്ള യാത്രാവിലക്ക് ഡിസംബര്‍ 30ല്‍ നിന്ന് ജനുവരി 7ലേക്ക് ഇന്ത്യ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക