10 മാസത്തോളം നീണ്ട അവധിക്കു ശേഷം സ്കൂൾ മുറ്റങ്ങൾ ഉണർന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പത്തു ലക്ഷത്തിലേറെ വിദ്യാർഥികളാണ് സ്കൂൾ പഠനം പുനരാരംഭിച്ചത്.
മാസ്കും ശരീരോഷ്മാവ് പരിശോധനയും, സാമൂഹിക അകലവും തുടങ്ങി കർശനമായ മുൻകരുതലുകളോടെ കോവിഡ് ഭീതി മറികടന്നാണ് ക്ലാസുകൾ തുടങ്ങിയത്.
കാണാതിരുന്ന 286 ദിനങ്ങൾ പിന്നിട്ട് അവരെത്തി. കണ്ണു നിറയെ കണ്ടു. കയ്യകലത്തിൽ ഇരുന്ന് കലപില കൂട്ടി. ആത്മവിശ്വാസം പകർന്ന് അധ്യാപകർ ഒപ്പം നിന്നു.
സാനിറ്റൈസർ ഉപയോഗിച്ച് , ശരീരോഷ്മാവ് പരിശോധിച്ചായിരുന്നു പ്രവേശനം. പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം തുറക്കാത്ത സ്കൂളുകളിൽ തിങ്കളാഴ്ച അധ്യയനം ആരംഭിക്കും.
റിവിഷനും പ്രാക്ടിക്കൽ ക്ലാസുകൾക്കുമാണ് പ്രാധാന്യം. ഫെബ്രുവരിയോടെ റിവിഷൻ പൂർത്തിയാക്കി മാർച്ച് 17 മുതൽ പരീക്ഷ നടത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. മാസ്കിട്ട മുഖങ്ങളിലെ പുഞ്ചിരി വ്യക്തമല്ലെങ്കിലും ഇവരുടെ കണ്ണുകളിലെ തിളക്കമാണ് പുതു വർഷത്ത ദിനത്തിലെ ഏറ്റും മനോഹര കാഴ്ചയും പ്രതീക്ഷയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക