ഇംഫാല്‍: നാഗാലാന്റ് മണിപ്പൂര്‍ അതിര്‍ത്തിയിലെ സുകോവു താഴ്വരയില് കാട്ടുതീ പടരുന്നു. നാഗാലാന്റ് മണിപ്പൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ് സുകോവു താഴ്വര.
കാട്ടുതീ പടരുന്നത് തടയാൻ മണിപ്പൂര്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പുതുവർഷദിനത്തിൽ ഇന്ത്യയിൽ പിറന്നത് 60,000 കുഞ്ഞുങ്ങൾ
സ്ഥലത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രി ബൈറൻ സിംഗിനെ ഫോണില്‍ ബന്ധപ്പെട്ടു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും വേണ്ട സഹായം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞതായി ബൈറൻ സിംഗ് അറിയിച്ചു.
ചൊവ്വാഴ്ച മുതലാണ് സൂക്കോവു പ്രദേശത്ത് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. പ്രദേശത്ത് അഗ്നിശമനസേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക