തലസ്ഥാന നഗരിയിൽ വച്ച് നടക്കാറുള്ള കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ നാലു മേഖലകളിലായി നടത്തുന്നതാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. കോവിഡ് പശ്ചാത്തലത്തിലാണ് മേള നാല് മേഖലകളിലായി നടത്താൻ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ എം.പിയും മുന്നോട്ട് വന്നു.
സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും ഐഎഫ്എഫ്കെയെ സംബന്ധിച്ച് ഒരു മികച്ച വേദി മാത്രമല്ല തിരുവനന്തപുരം നഗരം വാഗ്ദാനം ചെയ്യുന്നത്, മറിച്ച് അതൊരു പാരമ്പര്യമാണ്, സൗകര്യങ്ങളാണ്. എല്ലാത്തിലുമുപരി ആവേശവും അറിവുമുള്ള സിനിമാപ്രേമികളുടെ ഇടം കൂടിയാണെന്നും ശശി തരൂർ പറയുന്നു. #IFFKMustStay എന്ന ഹാഷ് ടാഗോടു കൂടിയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ചലച്ചിത്രമേള തിരുവനന്തപുരത്തിന്റേതല്ലെന്നും കേരളത്തിന്റേതാണെന്നും നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഗമാണെന്നുമാണ് മറ്റൊരു വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക