വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ മത്സരിച്ചേക്കുമെന്ന് പി സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടി അഞ്ചിടത്ത് മത്സരിക്കുമെന്നും മകന് ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയായി വന്നേക്കാമെന്നും എംഎല്‍എ പറഞ്ഞു.
പാലാ ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ മത്സരിക്കാനാണ് ആലോചന. എട്ടിന് തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
ഒരു മണിക്കൂര്‍ മതിയെനിക്ക്, ഒറ്റ പത്രസമ്മേളനം. ഞാന്‍ പാലായില്‍ മത്സരിക്കുന്നതിനേക്കുറിച്ച് വളരെ ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഞാനിപ്പോള്‍ ചിന്തിക്കുന്നത് പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് എന്റെ തീരുമാനം.
മനസിലായില്ലേ. ഒന്ന് ഇരിങ്ങാലക്കുടയാണ്. ഞാന്‍ ഒളിച്ചുവെയ്ക്കാതെ പറയുകയാണ്. ദൈവം അനുഗ്രഹിച്ചാല്‍ എട്ടാം തീയതി കമ്മിറ്റി വിളിച്ചിരിക്കുകയാണ്. എന്നിട്ട് ഇന്നയിന്ന സ്ഥാനാര്‍ത്ഥികളുടെ പേര് പത്രക്കാരോട് പറയും. ജനപക്ഷം അഞ്ച് സ്ഥാനാര്‍ത്ഥിയില്‍ കുറഞ്ഞ് നില്ക്കുന്ന പ്രശ്നമില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത് അനുസരിച്ച് 10-12 ഒക്കെയുണ്ട്. അതൊന്നുമില്ല. എനിക്ക് താങ്ങാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിത്വം എത്രയെന്ന് നോക്കിയിട്ട് എട്ടാം തീയതി തിരുവനന്തപുരത്ത് തീരുമാനിക്കും. അന്ന് തന്നെ അഞ്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യും. ഒരു സംശയവും വേണ്ട.
ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കാം. നിര്‍ബന്ധമില്ല. പാര്‍ട്ടി കമ്മിറ്റി കൂടിയിട്ടേ പറയൂ. അല്ലാതെ അവനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് നിര്‍ബന്ധമൊന്നുമില്ല.
അവന് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച് ആറ് മാസം കഴിയില്ലല്ലോ. അതുകൊണ്ട് നിയമസഭയിലേക്ക് നിര്‍ത്തണമെന്നില്ല. പക്ഷെ, കമ്മിറ്റി കൂടുമ്പോള്‍ ഗുണകരം അവനെ നിര്ത്തുന്നാണെന്ന് പറഞ്ഞാല്‍ ഷോണിനെ നിര്‍ത്തും സംശയമൊന്നും വേണ്ട.”
ഒരു വശത്തുകൂടി യുഡിഎഫ് പ്രവേശനത്തിന് വേണ്ടി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പി സി ജോര്‍ജിന്റെ പ്രസ്താവന. ജനപക്ഷത്തെ യുഡിഎഫിലെത്തിക്കാന്‍ രമേശ് ചെന്നിത്തല വിഭാഗം മുന്‍കൈയെടുത്ത നടത്തുന്ന നീക്കത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക