അനിൽ പനച്ചൂരാന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് കവി മുരുകൻ കട്ടാക്കട. ഇന്നലെ ഞാൻ അനിലുമായി സംസാരിച്ചു. കാട് എന്ന പേരിൽ സിനിമ ചെയ്യാൻ പദ്ധതിയുണ്ടെന്ന് അനിൽ പറഞ്ഞു.
പൂർണമായും സിനിമയുടെ തിരക്കഥ പൂർത്തിയായി. കാടിന്റെ വിവിധഭാവങ്ങളെ കുറിച്ച് സിനിമയിൽ പാട്ടുവേണം. മുരുകൻ കട്ടാക്കട ഇതിന്റെ ഭാഗമാകണം എന്നാവശ്യപ്പെട്ടാണ് വിളിച്ചത്. എന്റെ സ്ക്രിപ്റ്റിന് നീ പാട്ടെഴുതുന്നത് അഭിമാനമാണെന്ന് അനിൽ പറഞ്ഞുവെന്ന് കവി അനുസ്മരിച്ചു.
ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
ഞായറാഴ്ച രാവിലെ കുഴഞ്ഞു വീണ അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് രാത്രി എട്ടരയോടെയാണ് അന്ത്യം. കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനാണ്. ബാല്യകാലം മുംബൈയിലായിരുന്നു. ടികെഎംഎം കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സർവകലാശാല എന്നിവടങ്ങളിലായിരുന്നു പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക