തിരുവനന്തപുരം: കേരളത്തില്‍ ആറ് പേര്‍ക്ക് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ട്, ആലപ്പുഴ രണ്ട്, കണ്ണൂര്‍ ഒന്ന്, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ അടിയന്തര വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
യു കെ യില്‍ നിന്നും എത്തിയ 29 പേരുടെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂടില്‍ നടത്തിയ പരിശോധനയിലാണ് ആറ് പേര്‍ക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഉടന്‍ തയ്യാറാക്കും. രോഗവ്യാപന സാധ്യത കൂടുതലാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൂടാതെ ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തേക്കിറങ്ങുക. വിദേശത്ത് നിന്നെത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡിസംബര്‍ 14 ന് ശേഷമുള്ള തിയതികളിലാണ് രോഗബാധിതര്‍ കേരളത്തിലെത്തിയത്. എല്ലാവരും ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. കൂടുതല്‍ പേരുടെ പരിശോധനാഫലം കാത്തിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക