കർഷക പ്രക്ഷോഭത്തിന് ശക്തി പകരാൻ സ്ത്രീകളും. റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡില്‍ ഹരിയാനയില്‍ നിന്നുള്ള സ്ത്രീകളെ കൂടുതലായി പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 26ന് രാജ്പതിലെ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷം തങ്ങളുടെ ട്രാക്ടറുകളുമായി പരേഡ് സംഘടിപ്പിക്കും.
ട്രാക്ടര്‍ മാര്‍ച്ചിൽ പങ്കെടുപ്പിക്കുന്നതിനായി സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള പരിശീലനം നല്കി വരികയാണെന്നാണ് വിവരം. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്. ട്രാക്ടര്‍ പരേഡിലടക്കം സ്ത്രീകളെ പങ്കെടുപ്പിച്ച് ചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ കര്‍ഷകര്‍. ഇത് സര്‍ക്കാരിനുള്ള ട്രെയിലര്‍ മാത്രമാണെന്നും ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്തുകൊണ്ട് വേണ്ടിവന്നാല്‍ ചെങ്കോട്ടയിലേക്കും ട്രാക്ടര്‍ ഓടിച്ചെത്തുമെന്നും അതൊരു ചരിത്ര സംഭവമായി മാറുമെന്നും സാഫഖേരി ജില്ലയിലെ സിക്കിം നായിന് പറഞ്ഞു. ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നാണ് കർഷകർ പറയുന്നത്.
കർഷക സമരത്തിന്റെ ഗതിമാറ്റി സംഘടനകൾ; കൂടുതൽ ഹൈവേകൾ ഉപരോധിക്കാനൊരുങ്ങുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക