മലയാളത്തിൽ നായകനായി അഭിനയിക്കുമ്പോൾ തമിഴിൽ നിന്ന് വന്ന ഓഫറുകൾ നിരസിച്ചതിനെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ ഒരു മണ്ടത്തരമായിരുന്നോ എന്ന് തോന്നാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
താൻ ചെയ്ത ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തന്നിലെ നടനെ ഒരു ചട്ടക്കൂടിൽ ലഘൂകരിച്ചു നിർത്തുന്നതാണെന്നു മനസിലാക്കാൻ വളരെ വൈകിപ്പോയെന്നും താരം പറയുന്നു താൻ സ്വപ്നം കണ്ടതിലേറെ സൗഭാഗ്യങ്ങൾ നൽകിയ ചിത്രമാണ് അനിയത്തിപ്രാവ് എന്നും തന്റെ സിനിമാജീവിതത്തെ കുറിച്ച് പങ്കുവെച്ചു കൊണ്ട് കുഞ്ചാക്കോ ബോബൻ പറയുന്നു.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
“ഞാൻ ആദ്യമായി അഭിനയിച്ചത് ‘അനിയത്തി പ്രാവ്’ എന്ന സിനിമയിലായിരുന്നു ചിത്രം വൻ വിജയമായിരുന്നു. അതിനു ശേഷം വന്നത് ‘നക്ഷത്രത്താരാട്ട്’ അതും ഹിറ്റായിരുന്നു. പിന്നെ വന്ന ‘നിറം’, ‘സ്വപ്നക്കൂട്’, ‘കസ്തൂരിമാൻ’ തൂടങ്ങിയ സിനിമകളും ഹിറ്റായിരുന്നു
ഇതൊക്കെ നല്ല വിജയം നേടിയെങ്കിലും എന്നിലെ നടനെ അഭിനയത്തിന്റ ഒരു പരിമിതിക്കുള്ളിൽ നിർത്തിയ സിനിമകൾ ആയിരുന്നുവെന്നു തിരിച്ചറിയാൻ ഞാൻ വൈകി എന്നതാണ് സത്യം. ആ സമയത്ത് എനിക്ക് ഒരുപാട് തമിഴ് സിനിമകൾ വന്നു, പക്ഷെ എന്റെ ജീവിതത്തിൽ പ്രൈവസി വേണമെന്ന ചിന്തയാൽ ഞാൻ അതൊക്കെ ഉപേക്ഷിച്ചു ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊക്കെ മണ്ടത്തരമായി തോന്നാം”.
പ്രതികരിക്കാൻ ഇവിടെ എഴുതുക