രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമാകുകയാണ്. കേന്ദ്ര സർക്കാരുമായി കർഷക സംഘടനകൾ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകാൻ കർഷക സംഘടനകൾ തയ്യാറല്ല. കർഷക സമരത്തിനിടെ ഡൽഹി അതിർത്തിയായ സിംഗുവിൽ വീണ്ടും ആത്മഹത്യ. പഞ്ചാബിൽ നിന്നുള്ള അമരീന്ദർ സിംഗ് (40) എന്ന കർഷകനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
വിഷം കഴിച്ച് അവശനിലയിലായ അമരീന്ദർ സിംഗിനെ ഉടൻ തന്നെ സോനെപട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നവംബർ 26നാണ് കർഷക സമരം ആരംഭിച്ചത്. ഡൽഹി അതിർത്തികളിൽ ഒരു മാസത്തിലേറെയായി തുടർന്ന് വരുന്ന കർഷക സമരം റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി കൂടി ആകുന്നതോടെ ശക്തമാകും. നിയമങ്ങൾ പിൻവലിക്കണമെന്ന ഉറച്ച ആവശ്യമാണ് കർഷകർ മുന്നോട്ട് വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക