മധ്യപ്രദേശിലെ സിധി ജില്ലയിൽ 45 വയസുകാരിയെ നാലുപേർ ചേർന്ന് ബലാല്‍സംഗം ചെയ്തു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികൾ ഇരുമ്പുവടി ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരുക്കേൽപ്പിച്ചു. ശനിയാഴ്ചയായിരുന്നു അതിക്രമം.
ചായക്കട നടത്തിയിരുന്ന സ്ത്രീയെ, വീട്ടിൽ ഒറ്റക്കുള്ള സമയത്താണ് പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കിയത്. നാലു പ്രതികളെയും അറസ്റ്റ് ചെയ്തു. ഒരു നിർഭയ കൂടി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
സ്ത്രീകൾക്കു നേരെയുള്ള അക്രമം ഇനിയും എത്ര കാലം തുടരുമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കേസിൽ അതിവേഗ വിചാരണ നടത്തുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക