കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നതായി റിപ്പോർട്ട്. സിബിഐ പരിശോധന വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ്. സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര് ഇന്ന് രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ പരിശോധന. സിബിഐയുടെ നീക്കം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.
ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണു; യുവാവിന് ദാരുണാന്ത്യം
സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത് ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ്. കൂടാതെ കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. ഇപ്പോഴും പരിശോധന തുടരുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. അടുത്തിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം ഇന്നലെ മാത്രം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക