തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ഭരണ-പ്രതിപക്ഷ വാക്പോര് തുടരുന്നു. ബഹളം ഉണ്ടായത് പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ ഭരണപക്ഷം ചോദ്യങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ്. അഴിമതി ആരോപണങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
നിയമ സഭ ആരംഭിച്ചു; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച ഇന്ന് നടക്കും
ഭരണപക്ഷം രംഗത്തെത്തിയത് രമേശ് ചെന്നിത്തല, വി.ഡി സതീശന്, എം.സി കമറുദ്ദീന്, ഉമ്മന്‍ ചാണ്ടി, അനൂപ് ജേക്കബ് തുടങ്ങിയവര്‍ക്കെതിരേയാണ്. പ്രതിപക്ഷത്തെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്തി തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കേസില്‍ തനിക്കെതിരായ അന്വേഷണത്തെ ഭയമില്ലെന്നും ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ബാര്‍കോഴക്കേസില്‍ പ്രതിപക്ഷ നേതാവാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രിവ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ബഹളം വെക്കുന്നുവെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ കരണത്തടിച്ചുവെന്നും ഉളുപ്പില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഇരുന്ന് ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക