അഭയ കേസ് വിധിക്കെതിരെ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ നല്‍കും. അപ്പീല്‍ നല്‍കുക ഹൈക്കോടതിയിലാണ്. അപ്പീല്‍ നല്‍കുന്നത് മുതിര്‍ന്ന അഭിഭാഷകന് അഡ്വ. ബി. രാമന്‍പിള്ള മുഖേനയാണ്. പ്രതികളുടെ വാദം സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ്. അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടും.
വാളയാർ കേസിൽ സമരസമിതി സത്യാഗ്രഹ സമരത്തിലേക്ക്; ജനുവരി 26 മുതൽ സത്യാഗ്രഹ സമരം ആരംഭിക്കും
പ്രതികള്‍ നേരത്തെ തന്നെ കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നു. അപ്പീല്‍ സമര്‍പ്പിക്കുക തിങ്കളാഴ്ചയാകും. അപ്പീലിലെ പ്രധാന ആവശ്യം സിബിഐ കോടതിയുടെ വിധി റദ്ദാക്കണമെന്നായിരിക്കും. ഫാ. തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും തടവിന് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ്. കൂടാതെ തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഇരുവര്‍ക്കും ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക