വാളയാർ കേസിൽ സമരസമിതി സത്യാഗ്രഹ സമരത്തിലേക്കെന്ന് റിപ്പോർട്ട്. സത്യാഗ്രഹ സമരം ജനുവരി 26 മുതൽ ആരംഭിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യമുള്ളത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സോജനെതിരെ നടപടിയെടുത്തില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിൽ പ്രതി പിടിയില്‍
വാളയാറിലെ മൂത്ത പെൺകുട്ടി മരിച്ച് നാല് വർഷം ഇന്ന് തികയുകയാണ്. ഈ അവസരത്തിലാണ് സമരം ശക്തമാക്കാൻ പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ മാതാപിതാക്കളുടെ നിലപാട്, കേസ് അട്ടിമറിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോമന് എതിരെ സർക്കാർ എപ്പോൾ നടപടി സ്വീകരിക്കുന്നുവോ അതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് . നിലവിൽ മാതാപിതാക്കൾ ഏകദിന ഉപവാസം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക