തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന സൂചന മന്ത്രി ജി.സുധാകരന് നല്കി. മൂന്ന് തവണ എം.എല്‍.എ ആയവരെ മാറ്റിനിര്‍ത്തുകയാണ് സി.പി.എം രീതി. എന്നാല്‍ രാജു എബ്രഹാമിനെ പോലുള്ള ചിലരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആ പട്ടികയില്‍ കെ.സുധകരനും ഇടംനേടുമെന്നാണ് സൂചന.
തല്ലിക്കൊന്നാലും കായംകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ പോകില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നെ കാലുവാരി തോല്‍പ്പിച്ചവരാണ് അവിടെയുള്ളത്. ആ സംസ്ക്കാരം ഇപ്പോഴും അവിടെ മാറിയിട്ടില്ല.
അതുകൊണ്ട് ഒരു കാരണവശാലും അവിടെ മത്സരിക്കില്ല. മാത്രമല്ല ഇപ്പോഴത്തെ കായംകുളം എം.എല്‍.എ എല്ലാം നല്ലരീതിയില്‍ ചെയ്യുന്നുണ്ട്. ഇത്തവണ കായംകുളം സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ മറ്റൊരു നേതാവായ ഡോ.തോമസ് ഐസക്ക് മത്സരിക്കില്ലെന്നാണ് അറിയുന്നത്. 20 വര്‍ഷമായി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് കേന്ദ്രകമ്മിറ്റി അംഗമായ ഐസക്ക്. എന്നാല്‍ സുധാകരന് മത്സരിക്കുകയാണെങ്കില്‍ ഐസക്കും സീറ്റ് ചോദിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക