തിരുവനന്തപുരം: സംസ്ഥാനത്ത് കൂളിങ് ഫിലിമും കർട്ടനുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് 1250 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്ക്രീൻ’ പരിശോധന. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ വച്ചാണ് പരിശോധന ആരംഭിച്ചത്.
കെഎസ്ആര്‍ടിസിയിലെ ക്രമക്കേട്: 311.98 കോടി രൂപയുടെ കണക്കില്ല
അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ – ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക