ന്യൂഡൽഹി: ഡൽഹി വിമാനതാവളത്തിൽ 68 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. 51 ഓളം പൗച്ചുകളിലായി കൊണ്ടുവന്ന 9.8 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉഗാണ്ട സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.
സെൻട്രൽ ഉഗാണ്ടയിലെ എന്റബേബേയിൽ നിന്നും വന്നവരാണ് ഇവർ. ഫ്ളൈറ്റ് നമ്പർ ക്യു ആർ 578 ൽ ദോഹ വഴിയാണ് ഇവർ എത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെടുത്തത്. ബാഗുകളിലായിരുന്നു പൗഡർ രൂപത്തിലുളള ഹെറോയിൻ സൂക്ഷിച്ചിരുന്നത്. വാണിജ്യ ഉപയോഗത്തിനായുളള ഹെറോയിനാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.
രാജ്യത്തെ വിമാനത്താവളങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടകളിൽ ഒന്നാണിതെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയിലായവർക്കെതിരേ കസ്റ്റംസ് ആക്ട് ലംഘിച്ചതിനും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസ് ആക്ട് അനുസരിച്ചും നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക