മുംബൈ: ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ഓസിസിനെ മനക്കരുത്തിലൂടെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഏറ്റവുമധികം കൈയടി കിട്ടിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയ്ക്കാണ്. വിരാട് കോഹ്ലിയുടെ അഭാവത്തിലാണ് രഹാനെ നായകസ്ഥാനത്തേക്ക് വന്നത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് പിന്നിലായിരുന്ന ഇന്ത്യയെ പിന്നീടുള്ള ഓരോ മത്സരങ്ങളിലും രഹാനെ പിടിച്ചുയര്‍ത്തി. കളി മികവില്‍ മാത്രമല്ല, കളിക്കളത്തിലെ പെരുമാറ്റത്തിലൂടെയും ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന് രഹാനെ തെളിയിച്ചു.
കങ്കാരുക്കളെ കുരിക്കി കപ്പ് നാട്ടിലെത്തിച്ചപ്പോഴേക്കും ഇനി മുതല്‍ ടെസ്റ്റില്‍ രഹാനെ മതി ക്യാപ്റ്റനെന്ന വാദവും ഉയര്‍ന്നു. ക്യാപ്റ്റന്‍ എന്ന പരിഗണന ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരാള്‍ക്കായി മാറ്റിവച്ചതായാണ് ചരിത്രം പറയുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മ്മാറ്റുകളിലും വെവ്വേറെ ക്യാപ്റ്റന്മാരെ പല രാജ്യങ്ങളും പരീക്ഷിക്കുമ്പോള്‍ ഇന്ത്യ എന്നും ഒരൊറ്റ ക്യാപ്റ്റനെ ആശ്രയിച്ചാണ് എല്ലാ കളികളിലും ഇറങ്ങുന്നത്. ഈ രീതി മാറേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
വരാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനായി കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തുകയാണ്. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെപ്പോലെ കോഹ്ലി കളിച്ചാല്‍ താരത്തെ ക്യാപ്റ്റനാക്കാതെ ടീമിനും നിര്‍വ്വാഹമില്ല. എന്നാല്‍ മികച്ച താരം എന്ന നിലയില്‍ മാത്രം ഒരാളെ ക്യാപ്റ്റനായി തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് പരക്കെയുള്ള സംസാരം.
കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി വിരാടിനെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ ദശകത്തിലെ മാത്രമല്ല ക്രിക്കറ്റ് ഇന്നോളം കണ്ടതില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോഹ്ലിയെന്ന് നിസംശയം പറയാം.
അണ്ടര്‍-19 ലോകകപ്പ് ഇന്ത്യയിലെത്തിച്ചപ്പോള്‍ മുതല്‍ ക്രിക്കറ്റ് ലോകം നോട്ടമിട്ട കളിക്കരനാണ് വിരാട് കോഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക