മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച ഭർത്താവിനെ തോളിലേറ്റി നടക്കുന്ന ഭാര്യയുടെ ചിത്രമായിരുന്നു അത്.
ആ ഫോട്ടം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഭർത്താവിനെ തോളിലേറ്റി വിജയം ആഘോഷിച്ചതോടെ അവരുടെ കരുത്ത് മാത്രമല്ല വെളിവായത്, ഗ്രാമീണ മേഖലകളിൽ സംഭവിക്കുന്ന സ്ത്രീ മുന്നേറ്റം കൂടിയാണ്.
പൂനെയിലെ പാലു ഗ്രാമത്തിലെ രേണുക സന്തോഷ് ഗൗരവാണ് ആ അഭിമാന വനിത. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പ് തന്നെ അംഗീകാരവുമായി എത്തിയിരിക്കുകയാണ്. രേണുകയെ ആദരിക്കാൻ തപാൽ സ്റ്റാമ്പ് ഇറക്കിയിരിക്കുകയാണ് പോസ്റ്റൽ വകുപ്പ്.
പൂനെയിലെ ഖേദ് താലൂക്കിലെ പട്ടികവർഗ ഗ്രാമമായ പാലുവിലാണ് ഈ വാശിയേറിയ പോരാട്ടം നടന്നത്. ബിജെപിയുടെ ജഖ്മാത ദേവി ഗ്രാം വികാസ് സമിതി ആകെ ഏഴ് സീറ്റിൽ ആറിലും ജയിച്ചു. മഹാസഖ്യത്തിന്റെ ജഖ്മാത ഗ്രാം വികാസ് പരിവർത്തൻ സമിതിയെയാണ് പരാജയപ്പെടുത്തിയത്. സ്ത്രീ വോട്ടർമാരായിരുന്നു ഇവിടെ നിർണായകമായത്.
വാശിയേറിയ പോരാട്ടമായിരുന്നു സന്തോഷ് ഗൗരവും അദ്ദേഹത്തിന്റെ എതിരാളിയും തമ്മില്‍ നടന്നത്. ഒടുവില്‍ തെരെഞ്ഞുപ്പ് ഫലം വന്നപ്പോൾ 221 വോട്ടിന് സന്തോഷ് ഗൗരവ് ജയിച്ചു. കടുത്ത പോരാട്ടത്തിന് ശേഷം വിജശ്രീ ലാളിതനായി തിരിച്ചു വന്ന തന്റെ ഭര്‍ത്താവിനെ ഭാര്യ സ്വീകരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തന്റെ ഭര്‍ത്താവിനെ തോളിലേറ്റി ഗ്രാമം മുഴുവൻ നടന്നായിരുന്നു ഭാര്യ രേണുക വിജയം ആഘോഷിച്ചത്.
വിജയാഘോഷങ്ങൾക്ക് അഞ്ചിൽ കൂടുതൽ പേർ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിജയാഘോഷങ്ങൾ നടത്താന്‍ പാടുള്ളു. ഇത്തരത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ആണ് ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ വിജയം ആഘോഷിക്കാന്‍ രോണുകയ്ക്ക് അതൊന്നും ഒരു തടസ്സം ആയിരുന്നില്ല. പാർട്ടി പ്രവർത്തകരെയോ സുഹൃത്തുക്കളെയോ ഒന്നും രേണുക കാത്തുനിന്നില്ല.
ഭർത്താവിനെ സ്വന്തം ചുമലിലേറ്റി ഗ്രാമം മുഴുവൻ നടന്ന് ആഘോഷിച്ചു. ഭര്‍ത്താവിനെ ചുമലിലേറ്റി പോകുന്ന രേണുകയും, ഭാര്യയുടെ ചുമലില്‍ ഇരുന്ന് ചിരിക്കുന്ന സന്തോഷ് ഗൗരവിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേരാണ് പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക