ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരും ഒരു വിഭാഗം ആളുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ സംഘടിച്ച് പ്രക്ഷോഭകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെന്റ് പൊളിച്ചുനീക്കി.
‘കനകസിംഹാസനത്തില്‍ ഇരിക്കുന്നവന് കനകനോ ശുംഭനോ ശുനകനോ’? വിജയരാഘവനെതിരെ സുധാകരൻ
പ്രതിഷേധക്കാര്‍ കര്‍ഷകര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരുടെ വാദം സമരം ചെയ്യുന്നത് കര്‍ഷകരല്ല, തീവ്രവാദികളാണെന്നാണ്. ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത് പ്രദേശവാസികളാണെന്ന് പറഞ്ഞാണ്. എന്നാൽ കര്‍ഷകര്‍ക്കെതിരായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പൊലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക