തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ചു. മരിച്ച നിലയില്‍ കണ്ടെത്തിയത് പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന് വിപിന്‍ (32)എന്നിവരെയാണ്. ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു സംഭവം.
വനംമന്ത്രി കെ.രാജുവിന് കോവിഡ് സ്ഥിരീകരിച്ചു
മകന് അമ്മയെ കൊലപ്പെടുത്താന്‍ കാരണമായി കരുതുന്നത് വിപിന്റെ ഭാര്യയെ മോഹനകുമാരി വഴക്ക് പറഞ്ഞതുമായുളള സംഭവത്തിന്റെ വിരോധമാണ്. വീടിന് സമീപത്തെ പറമ്പിൽ മകന് തൂങ്ങിനില്ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മോഹനകുമാരിയെ കൊലച്ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് മാരായമുട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിനുളളില്‍ നിന്നും വിപിന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക