സിപിഎം നേതാക്കള്‍ പ്രതികളായ കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത് സി.പി.എം ലോക്കല്‍ കമ്മറ്റി മുന്‍ അംഗങ്ങള്‍ അടക്കം ഏഴ് പേരാണ് പ്രതികള്‍. പ്രളയദുരിതാശ്വാസത്തുക വിതരണം ചെയ്യേണ്ട രേഖകളില്‍ തിരിമറിനടത്തി പ്രതികള്‍ 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ലഭിക്കേണ്ട തുക സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും തട്ടിയെടുത്തു. എറണാകുളം കലക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന പകല്‍കൊള്ളയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ഒരു വര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കലക്ട്രേറ്റിലെ പ്രളയപരിഹാര സെല്ലിലെ ജീനവക്കാരനായ വിഷ്ണുപ്രസാദാണ് ഒന്നാം പ്രതി, ഇടനിലക്കാരന് മഹേഷ് , സിപിഎ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍.നിധിന്, അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന കൗലത്ത് അന്‍വര്‍, നീതു, ഷിന്റു മാര്ട്ടിന് എന്നിവരാണ് മറ്റ് പ്രതികള്‍
പ്രളയദുരിതാശ്വത്തിനായി കലക്ടരര് അനുവദിച്ച തുക രേഖകളില്‍ തിരിമറി നടത്തി പ്രതികള്‍ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് അക്കൗണ്ടില്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ പേരില്‍ പണമെത്തിയതോടെയാണ് തട്ടിപ്പ് പുറത്തത്തുന്നത്. തട്ടിയെടുത്ത 27 ലക്ഷം രൂപയില്‍ 10 ലക്ഷത്തി 58ായിരം രൂപ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. കേസില്‍ മുന്‍ കലക്ടര്‍ മുഹമ്മദ് സഫീറുള്ള, നിലവിലെ കലക്ടര്‍ എസ്.സുഹാസ്,എഡിഎം, ബാങ്ക് ജീവനക്കാരര് തുടങ്ങി 172 സാക്ഷികളുണ്ട്. രണ്ടാമത്തെ കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക