പയ്യന്നൂര്‍: മലയോരത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് വേഗം പകര്‍ന്ന് റോഡ് വികസനം. മലയോര ഹൈവേയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് ചെറുപുഴയില്മുഖ്യമന്ത്രി പിണറായി വിജയന്ഓണ്ലൈനായി നിര്‍വ്വഹിക്കും. കിഫ്ബിയില്‍ നിന്ന് 237 കോടി രൂപ ചിലവഴിച്ച് പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴയില്‍ ആരംഭിച്ച് പേരാവൂര്‍ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോമീറ്റര്‍ ദൂരത്തില്‍ നാഷണല്‍ ഹൈവേയുടെ അതേ നിലവാരത്തിലാണ് ലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചത്. 7 മീറ്റര്‍ വീതിയില്‍ റോഡ് ബി എം – ബി സി നിലവാരത്തില്‍ ടാര്‍ ചെയ്തു. 110 കലുങ്കുകളും 40 കിലോമീറ്റര്‍ നീളത്തില്‍ ഓവുചാലും, 20 കി.മീ നീളത്തില്‍ ഷോള്‍ഡര്‍ കോണ്‍ ക്രീറ്റ്, റോഡ് സുരക്ഷാ ബോര്‍ഡുകളും ഹാന്‍ഡ് റെയിലുകളും നിര്‍മ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മലയോര മേഖലയുടെ മുഖച്ഛായ മാറുന്ന നിലയിലാണ് മലയോര ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിന് മന്ത്രി ജി സുധാകരന് അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക