നിയമന വിവാദത്തിൽ സർക്കാർ പ്രതിരോധം തീർക്കാനൊരുങ്ങുന്നു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് അടിയന്തരമായി ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായി റിപ്പോർട്ട്. നിർദേശം നൽകിയത് വകുപ്പ് സെക്രട്ടറിമാർക്കാണ്. കൂടാതെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
ഗുലാം നബി ആസാദുമായുള്ള ബന്ധം കരഞ്ഞുകൊണ്ട് വിശദീകരിച്ച് മോദി
പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്റേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൂടാതെ റാങ്ക് ഹോൾഡേഴ്സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു. സർക്കാറിന് സമരം ചെയ്യുന്നവരോട് പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിര്‍ശിച്ചു. മോദിക്കും ഐസക്കിനും ഒരേ ഭാഷയാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക