കോഴിക്കോട് : സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല.
വിദ്യാർത്ഥിയോട് ക്ഷുഭിതനായെന്ന പ്രചാരണവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ ‘സിഎം അറ്റ് കാമ്പസിന്റെ’ സമാപന വേദിയിലാണ് വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കറുത്ത മാസ്ക്ക് പാടില്ലെന്ന പ്രചാരണം തെറ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ ഒരു നിര്‍ദ്ദേശം ആരും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് മാധ്യമങ്ങളെ ആദ്യ പരിപാടി മുതല്‍ വിലക്കിയിരുന്നു. ഇന്നലെ മാത്രം സ്വീകരിച്ച നടപടി അല്ലെങ്കിലും ചിലര്‍ പുതിയ സംഭവമെന്ന രീതിയില്‍ വാര്‍ത്തയാക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക