പി എസ് സി ഉദ്യോഗാർഥികളുടെ സമരത്തിനെതിരെ വീണ്ടും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവർ നിയമ വിരുദ്ധമായി സമരം ചെയ്യുകയാണ്. പിന്തുണയുമായി യുഡിഎഫ് എം എൽ എമാർ സമരം ചെയ്യുന്നത് അക്രമം അഴിച്ചുവിടാനാണ്.
മൂന്ന് ലക്ഷം താത്കാലിക ജീവനക്കാരെ സർക്കാർ സ്ഥിരപെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് കള്ളം പറയുകയാണ്.
കേരള ബാങ്ക് സർക്കാരിന്റെ സ്ഥാപനമല്ലെന്നും കേരള ബാങ്ക് നിയമനം കോടതി പരിശോധിക്കട്ടെയെന്നും വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക