കണ്ണൂർ :കായിക രംഗത്തെ നേട്ടങ്ങളില്‍ രാജ്യത്തെ ഒന്നാംകിട സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. പയ്യന്നൂര്‍ മുനിസിപ്പല്‍ ആന്‍ഡ് ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉണ്ടായിരുന്ന അഭാവമാണ് കേരളം കായിക രംഗത്ത് നേരിട്ടിരുന്ന വലിയ പ്രതിസന്ധി.അത്യാധുനിക സൗകര്യങ്ങളോടെയാണ് കളിക്കളങ്ങളും സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കുകളും സ്വിമ്മിംഗ് പൂളുകളും നിര്‍മ്മിച്ചത്. പൊതുജനങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന രീതിയില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള കായിക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ നമുക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാറ്റടിച്ചത് കാരണം ഗർഭിണിയായെന്ന് യുവതി
എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ എന്ന ലക്ഷ്യത്തോടെ 14 ജില്ലാ സ്റ്റേഡിയങ്ങളും ഓരോ പഞ്ചായത്തിലും കളിസ്ഥലം എന്ന ലക്ഷ്യത്തില്‍ 43 സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 57 സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 1000 കോടി രൂപ മുതല്‍ മുടക്കിയാണ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. നിലവില്‍ 22 സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
പയ്യന്നൂര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനായി 13.10 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്, ഫിഫ മാനദണ്ഡപ്രകാരമുള്ള സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ് എന്നീ സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കും .കിറ്റ്കോ ലിമിറ്റഡാണ് പ്രവൃത്തി നടപ്പാക്കുന്നത്.
പയ്യന്നൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സി കൃഷ്ണന് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാധ്യക്ഷ കെ വി ലളിത, ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്, മുന്‍ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിറ്റ്കോ എഞ്ചിനീയര്‍ ബബിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക