തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അനാവശ്യ പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഈ ധാര്‍ഷ്ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേരുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.
“പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നില്ല. ചെറുപ്പക്കാരുടെ പ്രശ്നമാണ് അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യും. അത് സ്വാഭാവികമാണ്. സര്‍ക്കാര്‍ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്ഐ സമരം ചെയ്യാത്തത്. അത് തെറ്റായ നടപടിയാണ്. ഉദ്യോഗാര്‍ഥികളോടുള്ള സര്‍ക്കാരിന്റെ ക്രൂരത ജനങ്ങള്‍ക്ക് ബോധ്യപ്പെടും,” പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സംസ്ഥാനത്താകെ സി.പി.എം- ബി.ജെ.പി ബന്ധം രൂപപ്പെട്ടിരിക്കുകയാണ്. ഇരുകക്ഷികള്ക്കുമിടയില് അന്തര്‍ധാര കൂടുതല്‍ ശക്തിപ്പെടുന്നു. ഇരുകൂട്ടരുടേയും നീക്കങ്ങളൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ക്ക് യു.ഡി.എഫില്‍ വിശ്വാസം വര്‍ധിച്ചുവരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക