ഇന്ധന വില കൂടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് നടന് സന്തോഷ് പണ്ഡിറ്റ്. വില കൂടുമ്പോള്‍ അതില്‍ പകുതിയോളം കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതിയാണ്. വില കുറക്കണമെങ്കില്‍ ജിഎസ്ടി മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയാകും. അതിന് കേന്ദ്രം തയ്യാറായാലും സംസ്ഥാന സർക്കാരുകള്‍ തയ്യാറാവുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം സൂചിപ്പിച്ചത്.
നിലവില്‍ ഒരു ലിറ്റര്‍ ഇന്ധനം അടിക്കുമ്പോള്‍ പകുതിയോളം നികുതിയാണ്. സംസ്ഥാന സര്‍ക്കാരാണ് ഇന്ധന വില കുറയണമെങ്കില്‍ തീരുമാനം എടുക്കേണ്ടത്. ഇന്ധനവും ജിഎസ്ടിയും മത്രമായല് ഇന്ത്യ മുഴുലന്‍ ഇന്ധനത്തിന് ഒരേ വിലയാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
‘ഇന്ധനവില കൂടുമ്പോള്‍ അതില്‍ പകുതിയും കേന്ദ്രവും, സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതി വിഹിതം ആണല്ലോ . ഇന്ധന വില കുറക്കുവാന്‍ ജിഎസ്ടി മാത്രം നടപ്പില്‍ ആക്കിയാല്‍ വില പകുതി ആകും. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാലും സംസ്ഥാനങ്ങള്‍ നികുതി കുറക്കുവാന്‍ തയ്യാറാകുന്നില്ല എന്ന് കേന്ദ്ര മന്ത്രി. സംസ്ഥാന സര്‍ക്കാരുകള്‍ ഡീസല്‍ പെട്രോള്‍ നികുതി കുറക്കുവാന്‍ തയ്യാറായാല്‍ വില പകുതിയാകും. നിലവില്‍ ഒരു ലിറ്റര്‍ അടിക്കുമ്പോള്‍ പകുതിയോളം നികുതി ആണ്. കേന്ദ്ര സര്‍ക്കാര്‍ ആ നികുതി വേണ്ടെന്നു വെക്കുവാന്‍ തയ്യാറാണത്രേ. ഇനി ഇന്ധന വില കുറയണം എങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം എടുക്കേണ്ടി വരും .. ഇന്ധനവും GST മാത്രം ആക്കിയാല്‍ ഇന്ത്യ മുഴുവന്‍ ഒരേ വിലയാകും’.
പ്രതികരിക്കാൻ ഇവിടെ എഴുതുക