കൊച്ചി: ഖാദി ഫാഷൻ വസ്ത്രങ്ങളുടെ പ്രചാരണത്തിനുള്ള പരസ്യ ചിത്രത്തിനായി താരങ്ങളെ സമീപിച്ച
ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് അവരുടെ പ്രതിഫലം കേട്ട് ശരിക്കും ഞെട്ടി.
അഞ്ച്ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെയാണ് താരങ്ങൾ പ്രതിഫലം ചോദിച്ചത്. ഒടുവിൽ വിളിച്ചാൽ
ഫോൺ പോലും എടുക്കാത്ത അവസ്ഥയിലായി.
അതോടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താൻ ശോഭന ജോർജ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി താരങ്ങളുടെ പിന്നാലെ നടന്നു മടുത്താണ് ഒടുവിൽസ്വയം അഭിനയിക്കാൻ തീരുമാനിച്ചതെന്ന് ശോഭനാ ജോർജ് പറഞ്ഞു.
സിനിമ സംവിധാനം ചെയ്തും തിരക്കഥ എഴുതിയും നിർമ്മിച്ചും അഭിനയിച്ചും ഉള്ള പരിചയം ആത്മവിശ്വാസം നൽകിയെന്നും അവർ പറഞ്ഞു.
ഖാദി വിപണിയിലിറക്കിയ പട്ടു സാരികളും ഷർട്ടുകളും കുട്ടികളുടെ വസ്ത്രങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ പരസ്യ ചിത്രം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പരസ്യത്തെ കുറിച്ച് ഖാദി ബോർഡ് ചിന്തിച്ചത്.
പരസ്യ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളംകലൂർ ഖാദി ഫാഷൻ സ്റ്റുഡിയോയിൽ നടന്നു. ശോഭനാ ജോർജിനൊപ്പം ഖാദി ഭവൻ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് പരസ്യ ചിത്രത്തിൽ വേഷമിടുന്നത്. ക്യാമറ മാത്രമാണ് പുറത്ത് നിന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക