കോഴിക്കോട്: കോവിഡ് വാക്സിന് എടുത്ത ബിഡിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പോലീസില്‍ പരാതി നല്കി .
പരിയാരം മെഡിക്കല്‍ കോളജ് അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി മിത മോഹന്‍ (24) ആണ് മരിച്ചത്. ഇവിടുത്തെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മിതയുടെ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്കി.
കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെയും ആനന്ദത്തിന്റെയും മകളായ മിത 20നാണു മരിച്ചത്. ഫെബ്രുവരി മൂന്നിനു കോവി ഷീല്‍ഡ് കോവിഡ് വാക്സിനെടുത്ത മിതയ്ക്ക് തുടര്‍ന്ന് പനിയും തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. തലവേദനയും ഛര്‍ദിയ്ക്കും ശമനമില്ലാതെ വന്നതോടെ പരിയാരത്ത് ചികിത്സ തേടി.
എന്നാല്‍ വാക്സിന്റെ പ്രതിപ്രവര്‍ത്തനം ആണെന്നു പറഞ്ഞ് അവഗണിക്കുയകും വേണ്ട ചികിത്സ നല്‍കുകയോ കൃത്യതായ രോഗനിര്‍ണയം നടത്തുകയോ ഉണ്ടായില്ലെന്നും ഇതാണു മരണത്തിനിടയാക്കിയതെന്നും സഹോദരി മേഘ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. മിതയുടെ നില വഷളായതിനെത്തുടര്‍ന്ന് മേഘയാണ് 12 മുതല്‍ ആശുപത്രിയില്‍ ഒപ്പം നിന്നത്.
ഫെബ്രുവരി 11നു മിതയ്ക്കു കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്നു 12നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആദ്യം ദ്രുത ആന്റിജന്‍ ടെസ്റ്റാണ് നടത്തിയത്.
ഇതില്‍ നെഗറ്റീവായിരുന്നു ഫലം. തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ഇതിനുശേഷം മിതയെ ഐസൊലേഷനിലേക്കു മാറ്റി. അതുവരെ ചികിത്സയൊന്നും നല്‍കിയിരുന്നില്ലെന്നു പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക