പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന ആക്ഷേപത്തില്‍ ആക്ടിവിസ്റ്റ് നദി ഗുല്‍മോഹറിനെതിരെ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി.ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നല്‍കിയത്.പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് തെളിവായി നല്‍കിയാണ് പരാതി നല്‍കിയിരിക്കുന്നത്.
സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദി ഗുല്‍മോഹര്‍ നിരവധി കുട്ടികളേയും, യുവതികളേയും പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. താമസിക്കാന്‍ ഇടം നല്കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് നദിക്കെതിരെ ഉയര്‍ന്ന ആദ്യപരാതി. ഇതിനുശേഷമാണ് സമാനരീതിയില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും, നിര്‍ബന്ധിച്ചപ്പോള്‍ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ സോഷ്യല്‍മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയായി. അതിനെത്തുടര്‍ന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ നദിക്കെതിരെ രംഗത്ത് വന്നു.
ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പൊലീസിന് കൈമാറിയിരിക്കുകയാണ്.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ നദി എന്നറിയപ്പെടുന്ന നദീര്‍ വയനാട്ടില്‍ മാംഗ്രോസ് എന്ന പേരില്‍ റിസോര്‍ട്ട് നടത്തി വരുന്നതിനിടയിലാണ് ഇപ്പോള്‍ സംഭവം പുറത്തായിരിക്കുന്നത്. ഇയാള്‍ നേരത്തെ ഖത്തറില്‍ ആയിരുന്ന സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. കോഴിക്കോട് സ്വദേശിനിയും സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന അദ്ധ്യാപികയുടെ മകളെയാണ് നദീര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിക്ക് 15 വയസ്സുള്ള സമയത്താണ് പീഡന ശ്രമം നടന്നിരിക്കുന്നത്.
നേരത്തെ ആറളം ഫാമില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ പ്രചരിപ്പിച്ചെന്ന പേരില്‍ നദീറിനെതിരെ യുഎപിഎ കേസ് നിലനിന്നിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാറും സിപിഎമ്മും ഇടപെട്ട് ഈ കേസ് പിന്‍വലിക്കുകയായിരുന്നു. ഈ കേസ് സംബന്ധിച്ച ചര്‍ച്ചകള്‍ നിലനില്‍ക്കെയാണ് നദീര്‍ ഖത്തറിലേക്ക് പോകുന്നത്. നാട്ടിലെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഖത്തറിലേക്ക് പോയത് എന്നാണ് പറയപ്പെടുന്നത്. അന്ന് ഖത്തിറില്‍ നദീറിന് അഭയം നല്‍കിയിരുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബമായിരുന്നു. ഖത്തറില്‍ ഇടത് സംസ്കാരിക പ്രവര്‍ത്തകരുടെ അടയാളം എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയായിരുന്നു ഇവര്‍. ഈ ബന്ധം ഉപയോഗിച്ചാണ് നദീര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പറയുന്നത്.
പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലാകുകയും ചെയ്തു. തന്റെ കാമുകനോട് മാത്രമാണ് പെണ്‍കുട്ടി നദീര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം പറഞ്ഞിരുന്നത്. എന്നാല്‍ ഈ പ്രണയം തകര്‍ന്നതോടെ കാമുകന് പെണ്‍കുട്ടി നേരത്തെ നേരത്തെ പീഡനത്തിനിരയായ സംഭവം സുഹൃത്തുക്കളടക്കമുള്ളവരോട് പറയുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിലും ഇടത് സംസ്കാരിക പ്രവര്‍ത്തകന്റെ പീഡനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഇതിനടയില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നദീറിനെ കോഴിക്കോട് വെച്ച് കൈയേറ്റം ചെയതതായും വിവരങ്ങളുണ്ട്.
എന്നാല്‍ മകള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുള്ളതായും ആരോപണങ്ങളുണ്ട്. സിപിഐഎം അനുകൂലിയായ നദീറിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കാത്തത് എന്നാണ് ആരോപണം. എംഎ ബേബിയടക്കമുള്ള സിപിഐഎം നേതാക്കളുമായി നദീറിന് അടുത്ത ബന്ധമാണ് ഉള്ളത്. നേരത്തെ നദീറിനെതിരെയുള്ള യുഎപിഎ കേസ് പിന്‍വലിച്ചപ്പോള്‍ എംഎ ബേബി നദീറിനോടൊപ്പമുള്ള ഫോട്ടോ സഹീതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
കോഴിക്കോട് ആര്‍ട്ട് ഗ്യാലറി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്കാരിക പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു നദീര്‍. ഇവിടെ തന്നെയുള്ള മറ്റൊരാള്‍ക്കും ഈ വിവരം അറിയാമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നദീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസ് ഹയര്‍ സെകണ്ടറി സ്കൂളില്‍ താത്കാലി അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ വയനാ്ട്ടില് മാഗ്രോസ് എന്ന പേരില്‍ റിസോര്‍ട്ട് നടത്തുകയാണ് നദീര്‍. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക