കൊച്ചി: പുനർ നിർമ്മാണം പൂർത്തിയായ പാലാരിവട്ടം മേൽപ്പാലത്തിൽ ഭാര പരിശോധന തുടങ്ങി. ഇന്ന് മുതൽ അടുത്ത മാസം നാല് വരെയാണ് പരിശോധന തുടരുക. രണ്ടു സ്പാനുകളിലാണ് ഒരേ സമയം പരിശോധന നടത്തുക.
സെപ്തംബർ 28 നാണ് പാലത്തിന്റെ പുനർ നിർമ്മാണം തുടങ്ങിയത്. പുനർ നിർമ്മാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ജൂൺ വരെ സമയം നൽകിയിരുന്നു. എന്നാൽ മൂന്ന് മാസം നേരത്തെയാണ് പണി തീരുന്നത്.
ഡി.എം.ആർ.സി.യുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിയാണ് മേൽപ്പാലം പുനർ നിർമ്മിച്ചത്. 39 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം പൊളിച്ച് 22 കോടി രൂപ ചെലവഴിച്ചാണ് പുനർ നിർമ്മിച്ചത്.
ഈ തുക കരാറുകാരനിൽ നിന്ന് തിരിച്ച് പിടിക്കാനാണ് സർക്കാർ തീരുമാനം. അടുത്ത മാസം അഞ്ചിന് പാലം സർക്കാറിന് കൈമാറുമെന്ന് ഡി.എം.ആർ.സി അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക