പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ പ്രതിഷേധം. ബിബിസി റേഡിയോയിലെ തൽസമയ പരിപാടിക്കിടെയാണ് വിളിച്ച വ്യക്തിയാണ് മോദിയുടെ അമ്മയെ അധിക്ഷേപിക്കുന്ന വിധം സംസാരിച്ചത്.
ബിബിസി ഏഷ്യൻ നെറ്റ്വർക്കിന്റെ ‘ബിഗ് ഡിബേറ്റ്’ എന്ന ഷോയ്ക്കിടെ നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് രോഷത്തോടെ പങ്കിടുന്നത്.
കർഷക സമരവും പുതിയ കാർഷിക നിയമങ്ങളും ചർച്ചയായ ഷോയ്ക്കിടെയിലാണ് അഭിപ്രായം പറയാൻ വിളിച്ച വ്യക്തിയാണ് മോദിയുടെ അമ്മ ഹീരബെന്നിനെതിരെ മോശം ഭാഷയിൽ സംസാരിച്ചത്.
പിന്നാലെ അവതാരകൻ മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ രോഷം ആണ് ഉയരുന്നത്. ബിബിസി റേഡിയോയ്ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക