ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22-നാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എണ്‍പത്തിയൊന്നുകാരനായ കവി വരവരറാവുവിന് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്നലെ രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗ് ”ഒടുവില്‍ മോചിതന്‍” എന്ന അടിക്കുറിപ്പോടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ വരവരറാവു മുംബൈയില്‍ തന്നെ തങ്ങണമെന്നും അന്വേഷണത്തിന് ആവശ്യപ്പെടുന്ന പക്ഷം സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഐ.എ കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മറ്റു കുറ്റാരോപിതരുമായി ബന്ധപ്പെടരുതെന്നും കോടതി ഉത്തരവുണ്ട്.
അന്‍പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടും ഇതേ തുകയുടെ രണ്ട് ആള് ജാമ്യങ്ങളും സമര്‍പ്പിച്ചാണ് വരവരറാവുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക