കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയതുടെ ആള് രൂപമാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് നോക്കുന്ന വ്യക്തിയാണ് അമിത് ഷാ. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍വന്നു നടത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വര്‍ഗീയതയുടെ പ്രത്യേകത മതപരമായി വിഭജിക്കുകയാണ്. മനുഷ്യനെ മതപരമായി വിഭജിച്ച് ഉന്മൂലനം ചെയ്യുകയാണ് ഷായുടെ ലക്ഷ്യം. ഷാ ചില ചോദ്യങ്ങള്‍ തന്നോട് ചോദിച്ചു. അദ്ദേഹത്തിനോട് പറയാനുള്ളത് എതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി തനിക്ക് ജയിലില്‍ കിടക്കേണ്ടിവന്നിട്ടില്ല. കൊലപാതകം, അപഹരണം തുടങ്ങിയ കേസുകള്‍ നേരിടേണ്ടിവന്നത് ആരാണെന്ന് ഷാ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
ഒരു ദുരുഹമരണത്തെ കുറിച്ച് ഷാ പറഞ്ഞിരുന്നു. അത് ഏതാണെന്ന് അദ്ദേഹം തന്നെ പറയട്ടേ. അത് പറഞ്ഞാല്‍ അന്വേഷിക്കാന്‍ തയാറാണ്. എന്നാല്‍ പുകമറ സൃഷ്ടിക്കാന്‍ നോക്കരുത്. എന്ത് ഉണ്ടായാലും കേരളത്തില്‍ കക്ഷി രാഷ്ട്രീയഭേദമന്യേ അന്വേഷണം നടത്തുന്നതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളാണ് അമിത് ഷാ. ഇവിടെ വന്ന് ഷാ ഞങ്ങളെ നീതി പഠിപ്പേക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റീസ് ബി.എച്ച്. ലോയ ദുരുഹസാഹചര്യത്തില്‍ മരിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബം നീതിക്കായി നടക്കുകയാണ്. ബിജെപി നേതാക്കള്‍ അതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. അവിടെയാണ് ദുരുഹത. ഇരിക്കുന്ന സാഹചര്യത്തിന് അനുസരിച്ചല്ല സംസാരമെങ്കില്‍ നിങ്ങളുടെ ചേതികളും ഞങ്ങള്‍ക്കും പറയേണ്ടി വരും.
ഈ നാട് ശ്രീനാരായണഗുരുവിന്റെയും ചട്ടന്പിസ്വാമിയുടെയും അയ്യങ്കാളിയുടെയും ആണ്. ഇവര്‍ പഠിപ്പിച്ച രീതികള്‍ ഉണ്ട്. അതിനാല്‍ നിങ്ങളുടെ രീതി ഇവിടെ നടക്കില്ല. ഇവിടെ നിങ്ങള്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ അതിനെ എതിര്‍ത്തു. ഇനിയും ഇത്തരം കാരണങ്ങള്‍ ഉണ്ടായാല്‍ എതിര്‍ക്കുമെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക