ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് ഒഴിവാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ആർത്തവത്തിന്റെ പേരിലുള്ള ഇത്തരം ഭ്രഷ്ടുകൾ പെൺകുട്ടികളുടെയും വനിതകളുടെയും വൈകാരിക, മാനസിക നിലകളെ സ്വാധീനിക്കുന്നുണ്ട്. 88 ശതമാനം സ്ത്രീകളും കടലാസും ഉണങ്ങിയ ഇലയുമൊക്കെയാണ് രക്തം വലിച്ചെടുക്കാൻ ഉപയോഗിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ രോഗബാധയ്ക്ക് കാരണമാകുമെന്നും കോടതി പറഞ്ഞു.
നടൻ രൺബീർ കപൂറിന് കോവിഡ് ; വിവരം പങ്കുവച്ച് താരത്തിന്റെ അമ്മ
ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിൽ, വിദ്യാർത്ഥിനികളെ ആർത്തവമുണ്ടോയെന്ന് പരിശോധിച്ച സംഭവത്തിനെതിരെ സമർപ്പിച്ച പൊതു താത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആർത്തവത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പരമ്പരാഗതമായ നമ്മുടെ വിമുഖതയാണ് ഇതിന് കാരണമെന്നും കോടതി നിരീക്ഷിച്ചു.
കാരണം കൂടാതെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറി; മനംനൊന്ത് യുവതി ജീവനൊടുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക