കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ സർക്കാർ കടുത്ത നടപടിയിലേക്ക്. പ്രധാന നഗരമായ നാഗ്പുരിൽ മാർച്ച് 15 മുതൽ 21വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
നാഗ്പുരിൽ 1850ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 13659 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചന നൽകി. പച്ചക്കറി, പഴവർഗ്ഗ കടകൾ, പാൽ തുടങ്ങിയ അവശ്യ സർവീസുകൾ പ്രവർത്തിക്കും.
നാഗ്പുർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ലോക്ഡൗൺ. ജാൽഗാവ് ജില്ലയിൽ തിങ്കളാഴ്ച ജനത കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. നാഗ്പുരിൽ അവശ്യ സർവിസുകൾ മാത്രമാണ് ലോക്ക്ഡൗണിൽ അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക