തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്കുന്നതില് കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമാണെന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ. സ്ത്രീകള്‍ക്കിത് മതി എന്ന സമീപനമാണ് പുരുഷന്മാരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടതോല്‍വിയാണ് ഈ സ്ഥാനാര്‍ഥി പട്ടിക. സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്ബോള്‍ സ്ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷന്മാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട് അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നതെന്നും ആനിരാജ പറഞ്ഞു.
സീറ്റ് ലഭിക്കാതെ പോയതില്‍ പ്രതിഷേധിക്കാന്‍ മുതിര്‍ന്ന ലതികാ സുഭാഷിനെ പോലെയുള്ളവരെ നേതാക്കള്‍ അപഹസിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം പോലും സ്ത്രീകള്‍ക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചതെന്നും ആനി രാജാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക