അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ എട്ട് മരണമെന്ന് റിപ്പോർട്ട്. വെടിവയ്പിൽ ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെയാണ് മരിച്ചത്. എന്നാൽ വെടിയുതിർത്തതെന്ന് കരുതുന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് വടക്കു കിഴക്കൻ അത്ലാന്റയിലാണ്. ഇവിടത്തെ മൂന്ന് മസാജ് പാർലറുകളിൽ അക്രമി വെടിയുതിർത്തുകയായിരുന്നു.
ആർ. ബാലശങ്കറിന്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ
പൊലീസ് പറയുന്നത് മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാൾ തന്നെയാണെന്നാണ്. പൊലീസ് ഈ നിഗമനത്തിൽ എത്തിയത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബർട്ട് ആരോൺ ലോങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക