ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവരുടെ വേദന മനസിലാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് പറഞ്ഞുകഴിഞ്ഞാല്‍ അവിടം കൊണ്ട് അത്തരം പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയാറാകണം. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും. എല്ലാ ജനാധിപത്യ വിശ്വാസികളും യുഡിഎഫുമായും കോണ്‍ഗ്രസുമായും സഹകരിക്കണം.
വിജയം മാത്രമാണ് ഇനിയുള്ള ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നേതാക്കളും നേതൃത്വവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പട്ടിക അംഗീകരിക്കുകയാണ് ഹൈക്കമാന്‍ഡ് ചെയ്യു്ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക