മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങളശുമായി അടുത്തിടെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബിര്‍ സിംഗ്.
അഴിമതി ആരോപണം, പൊലീസ് അന്വേഷണത്തിലെ അനധികൃത ഇടപെടല്‍ എന്നിവയാണ് അനില്‍ ദേശ്മുഖിനെതിരെ ഇദ്ദേഹം ഉയര്‍ത്തുന്ന ആരോപണങ്ങള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കയച്ച കത്തിലാണ് ആരോപണം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വസതിക്ക് സമീഫം സ്ഫോടക വസ്തുക്കള്‍ നിറച്ച എസ്യുവി വാഹനം കണ്ടെത്തിയ കണ്ടെത്തിയ സംഭവത്തില്‍ വിവാദ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് സച്ചിന് വാസെ എന്‍ഐഎയുടെ പിടിയിലായതിനു പിന്നാലെയാണ് പരംബിര്‍ സിംഗിനെ സ്ഥലം മാറ്റിയത്.
സച്ചിന് വാസയോട് എല്ലാ മാസവും 100 കോടി സംഘടിപ്പിച്ച് നല്‍കണമെന്ന് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിരുന്നെന്നാണ് പരംബിര്‍ സിംഗ് ആരോപിക്കുന്നത്. എങ്ങനെയാണ് ഈ തുക കണ്ടെത്തേണ്ടതെന്നും അനില്‍ ദേശ്മുഖ് പറഞ്ഞുകൊടുത്തെന്നും ഇദ്ദേഹം പറയുന്നു.
മുംബൈയില്‍ 1750 ബാറുകളും റെസ്റ്റോറന്റുകളുമുണ്ട്. ഇവയില്‍ ഓരോയിടത്തും നിന്നും ഓരോ മാസം 2-3 ലക്ഷം പിടിച്ചാല്‍ മാസം 40-50 കോടി രൂപ വരെ നേടാം.
ബാക്കി തുക മറ്റു വഴിയില്‍ കൂടെ നേടാമെന്നും അനില്‍ദേശ് മുഖ് നിര്‍ദ്ദേശം നല്‍കിയതായി ഇദ്ദേഹം ആരോപിക്കുന്നു.
മുംബൈ പൊലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് വിഭാഗം തലവനായ സച്ചിന് വാസയെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചു വരുത്തി ഈ ആവശ്യം ഉന്നയിച്ചിരുന്നെന്ന് പരംബിര്‍ സിംഗ് പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അനില്‍ ദേശ്മുഖ് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക