പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ കാലു കഴുകി വോട്ടര്‍മാര്‍ സ്വീകരിച്ച പ്രവൃത്തിയെ ന്യായീകരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.
കാല് കഴുകുന്നത് ചിലയിടങ്ങളിലെ ആചാരവും ശീലവും ആണെന്നും വിവാദമാക്കേണ്ട വിഷയമല്ലെന്നും അബ്ദുള്ളക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. കണ്ണൂരില്‍ ഈ രീതിയുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
‘ ഞങ്ങളുടെ കണ്ണൂരൊക്കെ പുതിയാപ്പിളമാര് വീട്ടിലേക്ക് വരുമ്പോള്‍ അളിയന്മാര് കാല് കഴുകാന്‍ വെള്ളമൊഴിച്ചു കൊടുക്കും. അത് മലപ്പുറത്ത് ഉണ്ടോ എന്ന് എനിക്കറിഞ്ഞൂട,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.
കാലുതൊട്ട് വന്ദിക്കലും ബഹുമാനിക്കലും എല്ലാം നമ്മുടെ ഒരു ആചാര രീതികളാണ്. ലോകം മുഴുവനും കെട്ടിപ്പിടിച്ചു കൊണ്ടിരുന്നവര്‍, ഷെയ്ക്ക് ഹാന്റ് കൊടുത്തിരുന്നവര്‍ എല്ലാം കൊറോണ വന്നപ്പോള്‍ നമസ്തേ പറയാന്‍ തുടങ്ങിയില്ലേ.
അതുപോലെ നമുക്കിതിനെ അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്യാം. വിവാദമാക്കേണ്ട വിഷയമല്ല. ഇ ശ്രീധരന് കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള മഹാപ്രതിഭയാണ്. ടെക്നോക്രാറ്റാണ്.
നമ്മുടെ നാട്ടില്‍ തങ്ങന്മാരെ കണ്ടാല്‍ കൈ പിടിച്ച് മുത്തം കൊടുക്കുന്ന ആളുകളുണ്ട്. അതുപോലെ കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക