ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സംഘപരിവാര്‍ പ്രചാരകനും സംവിധായകനുമായ അലി അക്ബറിന് ട്രോള്‍ പൂരം. വലതുപക്ഷ അനുഭാവികളായ അനര്‍ഹര്‍ക്ക് അവാര്‍ഡ് നല്‍കിയെന്നും അടുത്ത തവണ അലി അക്ബര്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടുമെന്നും ട്രോളന്മാര് പരിഹസിക്കുന്നു.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കങ്കണ റാണാവത്ത്, മികച്ച സംഭാഷണത്തിനുള്ള പുരസ്കാരം ലഭിച്ച വിവേക് അഗ്നിഹോത്രി എന്നിവരുമായി ബന്ധപ്പെടുത്തിയാണ് ട്രോള്‍.
പരസ്യമായി സംഘപരിവാര്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന നടിയാണ് കങ്കണ റണാവത്ത്. കര്‍ഷക സമരം ഉള്‍പ്പെടെ ബിജെപി സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന പ്രക്ഷോപങ്ങളെ അധിക്ഷേപിച്ചു കങ്കണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും തിരുത്താതെ മുന്നോട്ടുപോകുന്ന കങ്കണയെ ബിജെപി സഹായിക്കുന്നത് സ്വഭാവികം മാത്രമാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലെ പഠനം ശേഷം വലതു രാഷ്ട്രീയ സംഘടനകളുടെ മാധ്യമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച വ്യക്തിയെന്നാണ് വിവേകിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.
ഉന്നത സ്ഥാപനത്തിലെ പഠന മികവ് ബിജെപിയുടെ ഐടി സെല്ലിന് വേണ്ടി ഉപയോഗിക്കാനാണ് വിവേക് ശ്രമിച്ചതെന്നും ആരോപണമുണ്ട്. നേരത്തെ ‘അര്‍ബന്‍ നക്സല്‍’ എന്ന പ്രയോഗം കൊണ്ടുവന്നത് വിവേകാണെന്നും ചിലര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക