സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രെെം ബ്രാഞ്ച് റിപ്പോർട്ടിനെ തള്ളി പരാതിക്കാരി രംഗത്ത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നതിന് തെളിവ് തൻറെ പക്കലുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.
സെപ്റ്റംബർ 19 ന് ഉമ്മൻചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു. അന്ന് ക്ലിഫ് ഹൗസില്‍ ലെെവ് സ്റ്റോക്ക് സെൻസസ് നടന്നു. മറിയാമ്മ ഉമ്മനാണ് ഉദ്ഘാടനം ചെയ്തത്. ഉമ്മൻ ചാണ്ടിക്ക് പനിയായിരുന്നെന്നും സന്ദർശകരെ അനുവദിച്ചിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.
രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ മൊഴി മാത്രം പോരെന്നും കേന്ദ്ര ഏജൻസി തെളിയിക്കുമെന്നും പരാതിക്കാരി പറഞ്ഞു. ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകൾ കെെയിലുണ്ടെന്നും അവർ വ്യക്തമാക്കി.
പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പൊലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ഇത് പ്രകാരം പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക