കോട്ടയം: ഭീകരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ തനിക്കെതിരെ രംഗത്തെത്തിയതെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഒരു പ്രദേസത്തെ മുഴുവന്‍ ആളുകളെയും മോശമായി ചിത്രീകരിക്കുന്നത് അവരുടെ പ്രവര്‍ത്തന ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനതാണ് എന്നെ എതിര്‍ക്കുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ ജനത്തെയും മോശമായി ചിത്രീകരിക്കുന്നത് അവരുടെ പ്രവര്‍ത്തന ശൈലിയാണ്. 20 ശതമാനത്തില്‍ താളെ മാത്രമുള്ള വിഭാഗമാണത്. അവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യം’, പിസി ജോര്‍ജ് പറയുന്നതിങ്ങനെ.
കഴിഞ്ഞ ദിവസങ്ങളില്‍ പിസി ജോര്‍ജ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു ജനക്കൂട്ടം കൂവിയത്. ഇതിന് പിന്നാലെ കൂക്കി വിളിച്ചവരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ച് പിസിയും രംഗത്തെത്തിയിരുന്നു. ക്ഷുഭിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക