ബിഗ് ബോസ് ഷോയില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി. തന്നെ മോശമായി ചിലര്‍ ചിത്രീകരിച്ചെന്നും ഇനി ഷോയില്‍ തുടരാനാഗ്രഹമില്ലെന്നും അവര്‍ വ്യക്തമാക്കി. ”ഗെയിമിനെ തെറ്റിദ്ധരിപ്പിച്ച് മാനസികമായി തകര്‍ക്കാന്‍ വേണ്ടി ഭഗീരഥ പ്രവണത ഫിറോസ്- സജ്ന നടത്തുന്നു.
അനൂപിനെ വന്നതുമുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരമ്മയെ പോലെ തുടക്കം മുതല്‍ എന്നോട് പെരുമാറി. പിന്നീട് പോയപ്പോള്‍ എന്തെന്ന് ഞാന്‍ ചോദിച്ചില്ല. തിരിച്ച് വീണ്ടും വന്നപ്പോഴും ചോദിച്ചില്ല. ചേര്‍ത്തുപിടിച്ചു.
എന്നാല്‍ സ്നേഹത്തോടു കൂടി പറഞ്ഞ ഒരു വാക്ക് അത് ലോകത്തിന് മുന്നില്‍ വളരെ മോശമായിട്ട് എന്നെ ചിത്രീകരിച്ചു.”
‘ഞാന്‍ അങ്ങനെ ഒരാളല്ല. വ്യക്തിപരമായിട്ട് ഒരു കാര്യം കൂടി പറയാന്‍ എനിക്ക് അനുവാദം തരണം. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല ഇവിടെ. എനിക്ക് ഈ ഗെയിം മനസിലായി. പക്ഷേ എനിക്ക് അറിയില്ല. എനിക്ക് കളിക്കാന്‍ പറ്റില്ല.
എന്നെ വിട്ടേക്ക്, ഞാനങ്ങനെ പിന്നില്‍ നിന്ന് കുത്തുന്ന ആളല്ല. എന്റെ മോന്റെ മുഖമുള്ള ഒരു പയ്യനെന്ന് സ്നേഹിച്ചിട്ട്, അവന് ഗെയിം കളിക്കാന്‍ വേണ്ടി, സായ് വിഷ്ണു എത്ര മോശമായിട്ട് ആണ് എന്നെ ഇന്‍സല്‍ട്ട് ചെയ്തത്.
ഇതിനേക്കാള്‍ ഒരുപാട് കടന്നുവന്നവളാണ് ഞാന്‍. ഒരുപാട്. അതിനൊക്കെയൊരു എന്റെ ഉള്ളില്‍ ഒരു വാശിയുണ്ടായിരുന്നു.”
എന്റെ മുഖത്തിന് നേരെ നിന്ന് കുത്താന്‍ പോകുവാണ് എന്ന് പറഞ്ഞിട്ട് കുത്തിയവരോടാണ് ഞാന്‍ പോരാടിയത്. എന്റെ പിന്നില്‍വന്ന് ചേച്ചിയെന്നൊക്കെ വിളിച്ചു ആരും കുത്തിയിട്ടില്ല. പക്ഷേ ഇവിടെ അതാണ് നടക്കുന്നത്.
എനിക്ക് ഒരുപാട് അപേക്ഷയുണ്ട്. അന്ന് മരണം നടന്നപ്പോള്‍ ഞാന്‍ ഇറങ്ങി പോയാല്‍ മതിയായിരുന്നു. പ്ലീസ് എന്റെ ഒരു അപേക്ഷയാണ്. ഞാന്‍ സറണ്ടര്‍ ആയി. എന്നെ വിട്ടേക്കൂ. ‘അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക