അലിരാജ്പൂര്‍: ക്രൂരമായി ബലാൽസംഗം ചെയ്ത ആളിനൊപ്പം പതിനാറുകാരിയെ റോഡിലൂടെ നടത്തിച്ച് ഗ്രാമവാസികൾ. ഇരുവരെയും പരസ്പരം കയറിൽ കെട്ടിച്ചാണ് പരേഡ് പോലെ നടത്തിയത്. മധ്യപ്രദേശിലെ ആദിവാസി മേഖലയായ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ പെണ്‍കുട്ടിയെയും പ്രതിയേയും റോഡിലൂടെ നടത്തിച്ചത്. അടുത്ത ഗ്രാമത്തില്‍ നിന്നെത്തിയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത് എന്നാണ് പെണ്‍കുട്ടി പറയുന്നത്.
സംഭവം അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും തന്നെ മര്‍ദിച്ചെന്നും പെണ്‍കുട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക