വയറുവേദനയെ തുടർന്ന് മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി പാർട്ടി തലവനുമായ ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പിത്താശയ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇന്ന് അദ്ദേഹത്തെ സർജറിയ്ക്ക് വിധേയനാക്കും. മുൻപ് 2004 ലും ഇതേ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു.
ഹൃദയാഘാതത്തിന് ‘ബലൂണ്‍ എംബഡഡ് ടെക്നോളജി’ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന് ശ്രദ്ധേയ അംഗീകാരം
എൻ.സി.പി വക്താവായ നവാബ് മാലിക് ആണ് ശരത് പവാറിന്റെ അസുഖ വിവരം പുറത്തുവിട്ടത്. ശരത് പവാറും ബി.ജെ.പിയുടെ ചാണക്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ നേരത്തെ കൂടിക്കാഴ്ച നടത്തിയത് ദേശീയ രാഷ്ട്രീയത്തിലെ ചൂടാണ് ചർച്ചയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക